ഉപലബ്ധിയായി കിട്ടിയ
ഉയിരും ഉടലും ഉപേക്ഷിച്ച്
പ്രജ്ഞാനം മാത്രമായിരിക്കുന്നിപ്പോള്‍
പ്രിയ കവി.
ഉടല്‍കൊണ്ടു മൂടിയൊരു
ദ്യുതിപോല്‍
അരയും തലയും വാലുമില്ലാത്ത
ക്രമരഹിത സ്ഫുലിങ്കമായിരുന്നു കവിതകള്‍.
നിഷ്കാമ മിന്നിത്തിളക്കങ്ങള്‍,
ധ്റുതിപ്പെട്ടണയുന്ന അവസാന
പതിതനും വേണ്ടിയൊരു
കൈനീട്ടു ശക്തി.
പാതി പിറന്ന കവിത
ചങ്കുകളില്‍ കുത്തിയിറക്കി
പാതിചൂടാറിയ ശവശരീരത്തെ
തുലാമഴകൊള്ളാന്‍ തെരുവിലുപേക്ഷിച്ച്
കവിതയെഴുതിയ കടലാസുവഞ്ചിക്കു പിറകെ
ശാശ്വതമായ നിയതികളിലേക്ക്
മനനം ചെയ്യാനിറങ്ങിയതോ ?
പാതിപിറപ്പും
പാതിചൂടും പിടപ്പും
തീക്കുരുന്നു നീ.
മഴയിലൂടങ്ങിനെ
തെരുവിലൂടങ്ങിനെ
ഒരുവ്യവഹാരം മാത്രം ബാക്കിയിനി
ശവസംസ്കാരം
നിന്റെ ഉടലാര്‍ക്ക് ഉപലബ്ധിയാകും?
-----------------------------------
അന്തരിച്ച പ്രിയ കവി അയ്യപ്പനെ സ്മരിച്ചുകൊണ്ട്
2010 ഒക്‌ടോബർ 27, ബുധനാഴ്‌ച
2010 ഒക്‌ടോബർ 6, ബുധനാഴ്‌ച
ചോക്ലേറ്റ്
ചോക്ലേറ്റുകൾക്ക് നിശ്ചിതമായൊരു
മധുരം വേണമെന്നോ രുചിവേണമെന്നോ ഉള്ള
പൊതു ബോധങ്ങളൊന്നും ഇല്ലാതിരിന്നിട്ടും
അവ ചുംബിച്ചുചുവന്ന ചുണ്ടിനേയും
നിഷ്കളങ്കമായ പ്രണയത്തേയും
ഋതുക്കളുടെ അദമ്യമായ വസന്തദാഹങ്ങളെയും
ഓർമിപ്പിച്ചു.
ഷോപ്പിങ്ങ്മാളുകളിൽ നിരന്നിരിക്കുന്ന
ചോക്ലേറ്റുകളുടെ ആകർഷകമായ കവറുകൾ
മധ്യവേനലവധിയേയുംവിദൂരത്തെ വയലുകളിലെ
കൃഷീവലന്മാരെയും ഓർമ്മിപ്പിക്കുന്നുണ്ട്.
അവൾ ഇഷ്ടപ്പെട്ടിരുന്ന തവിട്ടുനിറമുള്ള
ചോക്ളേറ്റുകളിൽ
കൊക്കോയുടെ അളവ് കൂടുതലായിരുന്നു,
പഞ്ചസാരയേക്കാളും
പാൽക്കട്ടിയേക്കാളും
മധ്യവേനലുകളിൽ അവളിൽനിന്നും
ഉയർന്നു പൊങ്ങിയിരുന്ന ജ്വാലകൾ
ചോക്ലേറ്റുകളെ ഏറെ ആഹരിച്ചിട്ടുണ്ട്.
ചോക്ലേറ്റുകളുടെ മാംസളനിറങ്ങൾ
അവയുടെ ദാഹങ്ങൾക്കുമേലുള്ള
മൂടുപടങ്ങൾ മാത്രമായിരുന്നു.
എന്നാൽ വെളുത്ത ചോക്ലേറ്റുകൾ
കുട്ടിത്തവും പ്രണയവും പ്രതിഫലിപ്പിക്കാൻ
പരാജയപ്പെട്ടവയായും
വാണിജ്യകലഹത്തിൽ മരിച്ചുപോയാളുടെ
അതികാമാർത്തിയായ ഭാര്യയെയും ഓർമ്മിപ്പിച്ചു.
ഞാൻ കണ്ടുമുട്ടുമ്പോൾ അവൾ
അങ്ങിനെയായിരുന്നു.
നീല ചർമ്മമുള്ള ആകാശത്തിലെ
ആ ഏക താരകത്തിനെ
ഞാനെന്തിനു മിന്നിത്തിളങ്ങാതിരികാൻ
അനുവദിക്കാതിരിക്കണം?
ജന്മാന്തരങ്ങളിലൂടെ കൈവന്ന
അന്തർജ്ഞാനത്താൽ
ചക്രവാളത്തിന്റെ യാത്രക്കാരനായി,
നിറങ്ങളുടേയും സ്വരങ്ങളുടേയും
രൂപങ്ങളുടേയും
പ്രാചീനവേരുകൾക്ക്
ഔഷധ ഗുണമുണ്ടെന്നറിഞ്ഞ്
പുറപ്പെട്ടതായിരുന്നു ഞാൻ
അങ്ങകലെ
നീല മുത്തുചില്ലുകൾ പൊഴിക്കുന്ന മലയുണ്ട്
അതിൽ
രാജ്ഞി കണക്കേ, മുടിയിഴകളിൽ കോടമഞ്ഞ്
സുഗന്ധധൂപം പുകച്ചിരുന്നു.
വഴിമമദ്ധ്യേ , ഗതാഗത നിയമങ്ങളെ
ഓർമ്മിപ്പിക്കുന്ന ചുവന്ന ചിഹ്നങ്ങൾ ഉണ്ട്.
വായുവിന്റെ ഓരോ പരമാണുവിടവിലും
മഞ്ഞു പിറന്നിരുന്ന ഒരു ശീതകാലമായിരുന്നു അത്
ശൈത്യകാല വസ്ത്രങ്ങളില്ലാതെ
ഉമ്മറത്തിണ്ണയിൽ
ഹരിതാഭനീലയിലൊരു ധ്യാനം
ഗിരിനിരകളുടെ ഭാവുകത്വാനുഭൂതിയിൽ
രഹസ്യ സ്വഭാവമുള്ള മഞ്ഞ്
ശാശ്വതമായ സ്വാതന്ത്ര്യത്തോടെ തുടിച്ചിരുന്നു.
മടക്കയാത്രയിൽ
എന്റെ കൂടെ ഇപ്പോൾ അവളുണ്ട്
മലയുടെയും മഞ്ഞിന്റെയും ഗന്ധം
മഞ്ഞ് ശരീരത്തിൽനിന്നും
കുത്തിപ്പൊക്കിയെടുക്കുന്ന ഗന്ധത്തിൽ
ധ്യാനങ്ങളുടെ കലപിലകൾ
കോച്ചിവിറച്ചു പോയിരിക്കുന്നു.
വേഗം കുറഞ്ഞ രക്ത ചംക്രമണം
വാഹനത്തിന്റെ ശബ്ദം.
ഊഷ്മാവിനോടു പ്രതിപ്രവർത്തിക്കുന്ന-
ശരീരത്തിന്റെ ചൂടും അതിന്റെ നിശ്വാസങ്ങളും.
മർദ്ദം കുറഞ്ഞയിടത്തേക്കുള്ള-
വായുവിന്റെ നിശബ്ദമായ പ്രവാഹം
ഇപ്പോൾ ഞങ്ങൾക്കിടയിലുള്ള ദൂരം
ഒരു ചോക്ലേറ്റു മാത്രം.
മധുരം വേണമെന്നോ രുചിവേണമെന്നോ ഉള്ള
പൊതു ബോധങ്ങളൊന്നും ഇല്ലാതിരിന്നിട്ടും
അവ ചുംബിച്ചുചുവന്ന ചുണ്ടിനേയും
നിഷ്കളങ്കമായ പ്രണയത്തേയും
ഋതുക്കളുടെ അദമ്യമായ വസന്തദാഹങ്ങളെയും
ഓർമിപ്പിച്ചു.
ഷോപ്പിങ്ങ്മാളുകളിൽ നിരന്നിരിക്കുന്ന
ചോക്ലേറ്റുകളുടെ ആകർഷകമായ കവറുകൾ
മധ്യവേനലവധിയേയുംവിദൂരത്തെ വയലുകളിലെ
കൃഷീവലന്മാരെയും ഓർമ്മിപ്പിക്കുന്നുണ്ട്.
അവൾ ഇഷ്ടപ്പെട്ടിരുന്ന തവിട്ടുനിറമുള്ള
ചോക്ളേറ്റുകളിൽ
കൊക്കോയുടെ അളവ് കൂടുതലായിരുന്നു,
പഞ്ചസാരയേക്കാളും
പാൽക്കട്ടിയേക്കാളും
മധ്യവേനലുകളിൽ അവളിൽനിന്നും
ഉയർന്നു പൊങ്ങിയിരുന്ന ജ്വാലകൾ
ചോക്ലേറ്റുകളെ ഏറെ ആഹരിച്ചിട്ടുണ്ട്.
ചോക്ലേറ്റുകളുടെ മാംസളനിറങ്ങൾ
അവയുടെ ദാഹങ്ങൾക്കുമേലുള്ള
മൂടുപടങ്ങൾ മാത്രമായിരുന്നു.
എന്നാൽ വെളുത്ത ചോക്ലേറ്റുകൾ
കുട്ടിത്തവും പ്രണയവും പ്രതിഫലിപ്പിക്കാൻ
പരാജയപ്പെട്ടവയായും
വാണിജ്യകലഹത്തിൽ മരിച്ചുപോയാളുടെ
അതികാമാർത്തിയായ ഭാര്യയെയും ഓർമ്മിപ്പിച്ചു.
ഞാൻ കണ്ടുമുട്ടുമ്പോൾ അവൾ
അങ്ങിനെയായിരുന്നു.
നീല ചർമ്മമുള്ള ആകാശത്തിലെ
ആ ഏക താരകത്തിനെ
ഞാനെന്തിനു മിന്നിത്തിളങ്ങാതിരികാൻ
അനുവദിക്കാതിരിക്കണം?
ജന്മാന്തരങ്ങളിലൂടെ കൈവന്ന
അന്തർജ്ഞാനത്താൽ
ചക്രവാളത്തിന്റെ യാത്രക്കാരനായി,
നിറങ്ങളുടേയും സ്വരങ്ങളുടേയും
രൂപങ്ങളുടേയും
പ്രാചീനവേരുകൾക്ക്
ഔഷധ ഗുണമുണ്ടെന്നറിഞ്ഞ്
പുറപ്പെട്ടതായിരുന്നു ഞാൻ
അങ്ങകലെ
നീല മുത്തുചില്ലുകൾ പൊഴിക്കുന്ന മലയുണ്ട്
അതിൽ
രാജ്ഞി കണക്കേ, മുടിയിഴകളിൽ കോടമഞ്ഞ്
സുഗന്ധധൂപം പുകച്ചിരുന്നു.
വഴിമമദ്ധ്യേ , ഗതാഗത നിയമങ്ങളെ
ഓർമ്മിപ്പിക്കുന്ന ചുവന്ന ചിഹ്നങ്ങൾ ഉണ്ട്.
വായുവിന്റെ ഓരോ പരമാണുവിടവിലും
മഞ്ഞു പിറന്നിരുന്ന ഒരു ശീതകാലമായിരുന്നു അത്
ശൈത്യകാല വസ്ത്രങ്ങളില്ലാതെ
ഉമ്മറത്തിണ്ണയിൽ
ഹരിതാഭനീലയിലൊരു ധ്യാനം
ഗിരിനിരകളുടെ ഭാവുകത്വാനുഭൂതിയിൽ
രഹസ്യ സ്വഭാവമുള്ള മഞ്ഞ്
ശാശ്വതമായ സ്വാതന്ത്ര്യത്തോടെ തുടിച്ചിരുന്നു.
മടക്കയാത്രയിൽ
എന്റെ കൂടെ ഇപ്പോൾ അവളുണ്ട്
മലയുടെയും മഞ്ഞിന്റെയും ഗന്ധം
മഞ്ഞ് ശരീരത്തിൽനിന്നും
കുത്തിപ്പൊക്കിയെടുക്കുന്ന ഗന്ധത്തിൽ
ധ്യാനങ്ങളുടെ കലപിലകൾ
കോച്ചിവിറച്ചു പോയിരിക്കുന്നു.
വേഗം കുറഞ്ഞ രക്ത ചംക്രമണം
വാഹനത്തിന്റെ ശബ്ദം.
ഊഷ്മാവിനോടു പ്രതിപ്രവർത്തിക്കുന്ന-
ശരീരത്തിന്റെ ചൂടും അതിന്റെ നിശ്വാസങ്ങളും.
മർദ്ദം കുറഞ്ഞയിടത്തേക്കുള്ള-
വായുവിന്റെ നിശബ്ദമായ പ്രവാഹം
ഇപ്പോൾ ഞങ്ങൾക്കിടയിലുള്ള ദൂരം
ഒരു ചോക്ലേറ്റു മാത്രം.
2010 ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച
അവൾ അതിവേഗ പാതയിലെ ചൂണ്ടൽക്കാരി
വേഗബോധമേ ഇല്ലാത്തത്രയും
വേഗതാലഹരിയിൽ ത്രസിക്കുമ്പോൾ
പാതയുടെ വീതിയൊന്നും ഓർത്തേക്കില്ല
ഇരുവോരങ്ങളിലേയും
മരങ്ങളേയും കെട്ടിടങ്ങളേയും കൂടി
സർവ്വ രൂപങ്ങളേയും അമൂർത്തമാക്കിമാറ്റാനുള്ള
ത്വരയാണപ്പോൾ,
വേഗമാന്ത്രികവടി ചഴറ്റി
സർവ്വവും മായയാക്കിമാറ്റാനുള്ള
ചോദനയാണീ കാറോട്ടം.
വീതിയും വേഗവും നീളവും കൃത്യമായുള്ള,
ഗതാഗത നിയമങ്ങളുടെ കൈയ്യും കാലും
പുറത്തിടാതെയുള്ള,
ഒരു നെടും പാത
അപായചിഹ്നങ്ങളുടെ കുറ്റിയും പറിച്ച്
പറന്നുവരുന്നതും,
വേരുകളുടെ ശ്മശാനമായൊരു മരുഭൂമി
ചുടുകാറ്റോടെ അനുഗമിക്കുന്നത്
ദു:സ്വപ്നംകണ്ടുണ്ടായ നിർത്തലുകളുമുണ്ടാകും.
വേഗമദ്ധ്യേ
പ്രകൃതി ബലങ്ങളിൽ നിന്നെല്ലാം
സ്വതന്ത്രമായി ലഹരിയിൽ മുഴുകവേയായിരിക്കും
മരങ്ങൾക്കും വയലുകൾക്കും വേണ്ടി
ചുറ്റിവളയാൻ തയ്യാറായ പാതകളെക്കുറിച്ചുള്ള
പഴങ്കഥകൾ പറഞ്ഞിരുന്നവളെ ഓർമ്മവരിക.
ചൂണ്ടൽകൊളുത്തു തറഞ്ഞ
മീനിനെപ്പോലെയാകും പിന്നെ ഓട്ടം
പിന്നെയൊരിടത്തുനിന്നു
ചെകിളകൾക്കിടയിലെ കൊളുത്തിനെ
സ്വയം ഊരിയെറിഞ്ഞ്
ആഴത്തിലേക്ക് ഊളയിടുമ്പോൾ
രക്തത്തുള്ളികൾ ജലത്തിൽ കലരും
പ്രഭവങ്ങളില്ലാത്ത ജലം
രക്തവാർച്ചയെ ശമിപ്പിക്കും
ആഴത്തിൽ വച്ച് നാരായവേരുകളെ കണ്ടുമുട്ടും
വെള്ളം തിരഞ്ഞുകൊണ്ടുള്ള വേരുകളുടെ
സാവധാനയാത്ര കാണും
അവ ജലകണികകൾക്ക് അടയിരിക്കുന്നതും
വെള്ളം പിറക്കുന്നതും കാണും
വേഗതാലഹരിയിൽ ത്രസിക്കുമ്പോൾ
പാതയുടെ വീതിയൊന്നും ഓർത്തേക്കില്ല
ഇരുവോരങ്ങളിലേയും
മരങ്ങളേയും കെട്ടിടങ്ങളേയും കൂടി
സർവ്വ രൂപങ്ങളേയും അമൂർത്തമാക്കിമാറ്റാനുള്ള
ത്വരയാണപ്പോൾ,
വേഗമാന്ത്രികവടി ചഴറ്റി
സർവ്വവും മായയാക്കിമാറ്റാനുള്ള
ചോദനയാണീ കാറോട്ടം.
വീതിയും വേഗവും നീളവും കൃത്യമായുള്ള,
ഗതാഗത നിയമങ്ങളുടെ കൈയ്യും കാലും
പുറത്തിടാതെയുള്ള,
ഒരു നെടും പാത
അപായചിഹ്നങ്ങളുടെ കുറ്റിയും പറിച്ച്
പറന്നുവരുന്നതും,
വേരുകളുടെ ശ്മശാനമായൊരു മരുഭൂമി
ചുടുകാറ്റോടെ അനുഗമിക്കുന്നത്
ദു:സ്വപ്നംകണ്ടുണ്ടായ നിർത്തലുകളുമുണ്ടാകും.
വേഗമദ്ധ്യേ
പ്രകൃതി ബലങ്ങളിൽ നിന്നെല്ലാം
സ്വതന്ത്രമായി ലഹരിയിൽ മുഴുകവേയായിരിക്കും
മരങ്ങൾക്കും വയലുകൾക്കും വേണ്ടി
ചുറ്റിവളയാൻ തയ്യാറായ പാതകളെക്കുറിച്ചുള്ള
പഴങ്കഥകൾ പറഞ്ഞിരുന്നവളെ ഓർമ്മവരിക.
ചൂണ്ടൽകൊളുത്തു തറഞ്ഞ
മീനിനെപ്പോലെയാകും പിന്നെ ഓട്ടം
പിന്നെയൊരിടത്തുനിന്നു
ചെകിളകൾക്കിടയിലെ കൊളുത്തിനെ
സ്വയം ഊരിയെറിഞ്ഞ്
ആഴത്തിലേക്ക് ഊളയിടുമ്പോൾ
രക്തത്തുള്ളികൾ ജലത്തിൽ കലരും
പ്രഭവങ്ങളില്ലാത്ത ജലം
രക്തവാർച്ചയെ ശമിപ്പിക്കും
ആഴത്തിൽ വച്ച് നാരായവേരുകളെ കണ്ടുമുട്ടും
വെള്ളം തിരഞ്ഞുകൊണ്ടുള്ള വേരുകളുടെ
സാവധാനയാത്ര കാണും
അവ ജലകണികകൾക്ക് അടയിരിക്കുന്നതും
വെള്ളം പിറക്കുന്നതും കാണും
2010 ഓഗസ്റ്റ് 12, വ്യാഴാഴ്‌ച
നൂറു വിഗ്രഹങ്ങൾ ഉണ്ടാകട്ടെ
ഷട്ട്ഡൌൺ ചെയ്താൽ കമ്പ്യൂട്ടർ ഒരു
ബുദ്ധ വിഗ്രഹമാണ്
ധ്യാനം പ്രതിഫലിക്കാൻ-
കുത്തിനിർത്തിയ ചതുരം.
കാറുകളിലും സാൻഡ് വിച്ചുകളിലും
മൊബൈൽ ഫോണുകളിലും
എ.റ്റി.എം കാർഡുകളിലും
ബുദ്ധവിഗ്രഹങ്ങൾ ഒളിഞ്ഞിരിക്കുന്നു;
ധ്യാനിച്ചിരിക്കുന്നു.
പുലി, അതിന്റെ ഉള്ളിലൊരു
ബുദ്ധനെ ഉറക്കുന്നു
വായിലൂടെ കൈകടത്തി,
വാലറ്റത്തു പിടിച്ച് പുറത്തേക്കു
മറിച്ചാൽ കാണുക
ധ്യാനബുദ്ധനെയാണു.
അപ്പോൾ അകമേ അത്
പുലിതന്നെയായിരിക്കും
സൂര്യൻ ചെറുവൃത്തത്തിനു ചുറ്റും
പുറത്തേക്കു ആരക്കാലുകൾ
വരച്ച ചിത്രമല്ലന്നും
അരിവാൾ രൂപംപൂണ്ട
പ്രകാശമല്ല ചന്ദ്രികയെന്നും
മൂർച്ചകൂട്ടാൻ അരിവാളിൽ
ചുറ്റികകൊണ്ടു ഇടിച്ചപ്പോൾ
ഉണ്ടായ തീപ്പൊരിയല്ല
നക്ഷത്രങ്ങൾ എന്നും നമുക്കറിയാം
ധ്യാനബുദ്ധന്റെ
ഭാവുകത്വ വിലാസങ്ങളാണല്ലോ അവ .
ഏറ്റവും ഉയരം കൂടിയ കെട്ടിടം
ഏറ്റവും ഉയരം
കൂടിയ ബുദ്ധവിഗ്രഹമാണെന്ന്
തട്ടിയെടുത്ത വാഹനത്തിൽ
സ്വയപൊട്ടിത്തെറിക്കുന്ന
ചാവേറിനറിയാത്തപോലെ
ശില്പിക്കും അറിയാതായിരിക്കുന്നു.
സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലെ
പ്രൊഫൈൽ ഫോട്ടോകൾ
ദ്രുതഗതിയിലുള്ളൊരു ആയോധനകല പോലെ
ചലനാത്മകമായൊരു ബുദ്ധവിഗ്രഹമാണ്
ചൈനയിലുണ്ടാക്കിയ കൃഷ്ണവിഗ്രഹങ്ങളും
ഗണപതിവിഗ്രഹങ്ങളും ,സരസ്വതിവിഗ്രഹങ്ങളും
ചതുരത്തിലാണ്.
ക്രിസ്റ്റലിലുള്ള വിഗ്രഹങ്ങൾ, മൂലകളിൽ
നക്ഷത്രക്കണ്ണുള്ളവയും ഉണ്ട്.
ചുവന്ന സ്വസ്തികകളും
ഓംകാരങ്ങളും ത്രിശൂലങ്ങളും
ചൈന ചതുരപ്പെടുത്തിയിരിക്കുന്നു.
ദേശാടനപ്പക്ഷിക്കൂട്ടങ്ങളെപ്പോലെ
ക്ഷേത്രനഗരികളിൽ
അവ വില്പനക്കെത്തിയിരിക്കുന്നു,
എല്ലാറ്റിലും ബുദ്ധന്മാർ
ധ്യാനിച്ചിരിപ്പുണ്ട്
ചാരബുദ്ധന്മാരെന്നുകിംവദന്തിയുണ്ടെങ്കിലും
യുവതകൾനീരാടുന്ന രണാങ്ക്ണങ്ങളെയും
ചുവന്ന ചത്വരങ്ങളയും അവ ഓർമ്മിപ്പിച്ചു.
അയ്യപ്പൻ നായരുടെ പീടികയിലേതിനേക്കാളും
രവിയേട്ടന്റെ ഗിഫ്റ്റ്ലാന്റിലേതിനേക്കാളും
മനോഹരമായ ചൈനീസ് കൃഷ്ണവിഗ്രഹങ്ങൾ.
മണ്ഡലകാലത്ത് രാജസ്ഥാനിനാടോടികൾ
കൊണ്ടുവരുന്ന വർണക്കൂടുതലുള്ള
മീരാസ്പദ കൃഷ്ണവിഗ്രഹങ്ങളിലും
ബുദ്ധ്ന്മാർ ധ്യാനിച്ചിരിക്കുന്നു.
ദ്രവ്യങ്ങൾക്കകമേ പിണ്ഡഗുണം നൽകാൻ
സദാ ചിരിക്കുന്നൊരു ബുദ്ധനുണ്ട്
ദൈവകണമെന്നാണു പേർ
മുദ്രാവാക്യപുരസ്സരമോ?
മന്ത്രപുരസ്സരമോ?
ഉണർത്തേണ്ടതുണ്ട്.
ബുദ്ധ വിഗ്രഹമാണ്
ധ്യാനം പ്രതിഫലിക്കാൻ-
കുത്തിനിർത്തിയ ചതുരം.
കാറുകളിലും സാൻഡ് വിച്ചുകളിലും
മൊബൈൽ ഫോണുകളിലും
എ.റ്റി.എം കാർഡുകളിലും
ബുദ്ധവിഗ്രഹങ്ങൾ ഒളിഞ്ഞിരിക്കുന്നു;
ധ്യാനിച്ചിരിക്കുന്നു.
പുലി, അതിന്റെ ഉള്ളിലൊരു
ബുദ്ധനെ ഉറക്കുന്നു
വായിലൂടെ കൈകടത്തി,
വാലറ്റത്തു പിടിച്ച് പുറത്തേക്കു
മറിച്ചാൽ കാണുക
ധ്യാനബുദ്ധനെയാണു.
അപ്പോൾ അകമേ അത്
പുലിതന്നെയായിരിക്കും
സൂര്യൻ ചെറുവൃത്തത്തിനു ചുറ്റും
പുറത്തേക്കു ആരക്കാലുകൾ
വരച്ച ചിത്രമല്ലന്നും
അരിവാൾ രൂപംപൂണ്ട
പ്രകാശമല്ല ചന്ദ്രികയെന്നും
മൂർച്ചകൂട്ടാൻ അരിവാളിൽ
ചുറ്റികകൊണ്ടു ഇടിച്ചപ്പോൾ
ഉണ്ടായ തീപ്പൊരിയല്ല
നക്ഷത്രങ്ങൾ എന്നും നമുക്കറിയാം
ധ്യാനബുദ്ധന്റെ
ഭാവുകത്വ വിലാസങ്ങളാണല്ലോ അവ .
ഏറ്റവും ഉയരം കൂടിയ കെട്ടിടം
ഏറ്റവും ഉയരം
കൂടിയ ബുദ്ധവിഗ്രഹമാണെന്ന്
തട്ടിയെടുത്ത വാഹനത്തിൽ
സ്വയപൊട്ടിത്തെറിക്കുന്ന
ചാവേറിനറിയാത്തപോലെ
ശില്പിക്കും അറിയാതായിരിക്കുന്നു.
സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലെ
പ്രൊഫൈൽ ഫോട്ടോകൾ
ദ്രുതഗതിയിലുള്ളൊരു ആയോധനകല പോലെ
ചലനാത്മകമായൊരു ബുദ്ധവിഗ്രഹമാണ്
ചൈനയിലുണ്ടാക്കിയ കൃഷ്ണവിഗ്രഹങ്ങളും
ഗണപതിവിഗ്രഹങ്ങളും ,സരസ്വതിവിഗ്രഹങ്ങളും
ചതുരത്തിലാണ്.
ക്രിസ്റ്റലിലുള്ള വിഗ്രഹങ്ങൾ, മൂലകളിൽ
നക്ഷത്രക്കണ്ണുള്ളവയും ഉണ്ട്.
ചുവന്ന സ്വസ്തികകളും
ഓംകാരങ്ങളും ത്രിശൂലങ്ങളും
ചൈന ചതുരപ്പെടുത്തിയിരിക്കുന്നു.
ദേശാടനപ്പക്ഷിക്കൂട്ടങ്ങളെപ്പോലെ
ക്ഷേത്രനഗരികളിൽ
അവ വില്പനക്കെത്തിയിരിക്കുന്നു,
എല്ലാറ്റിലും ബുദ്ധന്മാർ
ധ്യാനിച്ചിരിപ്പുണ്ട്
ചാരബുദ്ധന്മാരെന്നുകിംവദന്തിയുണ്ടെങ്കിലും
യുവതകൾനീരാടുന്ന രണാങ്ക്ണങ്ങളെയും
ചുവന്ന ചത്വരങ്ങളയും അവ ഓർമ്മിപ്പിച്ചു.
അയ്യപ്പൻ നായരുടെ പീടികയിലേതിനേക്കാളും
രവിയേട്ടന്റെ ഗിഫ്റ്റ്ലാന്റിലേതിനേക്കാളും
മനോഹരമായ ചൈനീസ് കൃഷ്ണവിഗ്രഹങ്ങൾ.
മണ്ഡലകാലത്ത് രാജസ്ഥാനിനാടോടികൾ
കൊണ്ടുവരുന്ന വർണക്കൂടുതലുള്ള
മീരാസ്പദ കൃഷ്ണവിഗ്രഹങ്ങളിലും
ബുദ്ധ്ന്മാർ ധ്യാനിച്ചിരിക്കുന്നു.
ദ്രവ്യങ്ങൾക്കകമേ പിണ്ഡഗുണം നൽകാൻ
സദാ ചിരിക്കുന്നൊരു ബുദ്ധനുണ്ട്
ദൈവകണമെന്നാണു പേർ
മുദ്രാവാക്യപുരസ്സരമോ?
മന്ത്രപുരസ്സരമോ?
ഉണർത്തേണ്ടതുണ്ട്.
2010 ജൂൺ 9, ബുധനാഴ്‌ച
ഇപ്പോൾ രാത്രി തുടങ്ങുന്നത് മഴ പെയ്തുകൊണ്ടാണ്
ഇരുളിൽ മഴ സംഗീതമാണ്
ഇരുട്ടിലെ മഴയെന്നെ അന്ധനാക്കുന്നു
മഴസംഗീതം മനസ്സിലേക്കും
മഴശീതം ശരീരത്തിലേക്കും
കുളിർ വസന്തം പൊഴിക്കുന്നു.
ഒരു താരാട്ട്,
അമ്മയെപ്പോലെ
എന്നെയുറക്കുവാന്‍
കരിപീലി ചൂടിയ
കൺപോളകൾ ചുംബിക്കാന്‍
ശാന്തിയുടെ ശാലീന ധ്യാനം പോൽ
ഇരുളൊഴുകിയെത്തുകയാണ്
കറുപ്പിനെ ഇനിയും ഭയക്കേണ്ടതില്ല
കാരണം,
ഇപ്പോൾ രാത്രി തുടങ്ങുന്നത്
മഴ പെയ്തുകൊണ്ടാണ്. Photo Vasudha
ഇരുട്ടിലെ മഴയെന്നെ അന്ധനാക്കുന്നു
മഴസംഗീതം മനസ്സിലേക്കും
മഴശീതം ശരീരത്തിലേക്കും
കുളിർ വസന്തം പൊഴിക്കുന്നു.
ഒരു താരാട്ട്,
അമ്മയെപ്പോലെ
എന്നെയുറക്കുവാന്‍
കരിപീലി ചൂടിയ
കൺപോളകൾ ചുംബിക്കാന്‍
ശാന്തിയുടെ ശാലീന ധ്യാനം പോൽ
ഇരുളൊഴുകിയെത്തുകയാണ്
കറുപ്പിനെ ഇനിയും ഭയക്കേണ്ടതില്ല
കാരണം,
ഇപ്പോൾ രാത്രി തുടങ്ങുന്നത്
മഴ പെയ്തുകൊണ്ടാണ്. Photo Vasudha
2010 മേയ് 2, ഞായറാഴ്‌ച
സീതാനഷ്ടം നമ്മെ അനുധാവനം ചെയ്യും
നോക്കൂ ഞങ്ങൾ മനുഷ്യരെ
പണ്ടെന്നോ പുലരിയും
പടിഞ്ഞാറും
ലൈംഗീക പ്രജനനവും
ഉണ്ടാകുന്നതിനു മുൻപ്
പുറപ്പെട്ട സമയത്തെ
കീഴടക്കാൻ തപിപ്പവർ
പുംബീജങ്ങളുടെ
ഘോഷയാത്രയെ
അനുധാവനം ചെയ്യുന്ന
സൂതികർമ്മിണിയുടെ
ബീജഗണിത ജാഗ്രതയിൽ,
സിക്താണ്ടത്തിന്റെ
നിർഗുണപരബ്രഹ്മത്തിൽനിന്നും-
തുടങ്ങിയവർ.
ഭൂമീ..
നിന്റെ വീഥികളിൽ
ഞങ്ങൾ ശരവേഗം പായുകയാണു
ഒരു ഭൂമിപിളർപ്പ്
അതിലൂടെ പേഗൻ വൂഢൂവിന്റെ
മാസ്മരികതക്കൊപ്പം
സീതയും രാഷ്ട്രവും
ഒലിച്ചുപോകുന്നു.
രാഷ്ട്രനഷ്ടം രാമനെ
സൃഷ്ടിക്കുന്നു
സീതാനഷ്ടം പ്രബഞ്ചനഷ്ടം
വരുത്തുന്നു.
ഞങ്ങൾക്ക് രണ്ട് ആകാശങ്ങൾ
ഉണ്ടായിരുന്നു
നീളത്തിലും ഉയരത്തിലും
ദ്വിമാനങ്ങളിലും ത്രിമാനങ്ങളിലും
നിന്റെ ഭാവുകത്വങ്ങളിൽ
രാഗമേഘങ്ങളുടെ
ചതുർമാനങ്ങളും
അനന്തമാനങ്ങളും അറിഞ്ഞു.
ഞങ്ങൾ എത്ര കൃത്യമായാണു
മരിച്ചിരുന്നത്
കൃത്യമായി
ജനിച്ചിരുന്നപോലെ
കാറ്റെല്ലാം മാറിവീശുന്നു.
അകാലത്തിലൊരു മഴ
പരാഗണനഷ്ടം പൊഴിക്കുന്നു.
അഴിക്കടിയിലുണ്ടായ പിളർപ്പിലേക്ക്
തിരയൊലിച്ചുപോയി,
കരകവരാൻ ഒരുകടലും.
ആകാശത്ത് കുഞ്ഞിളം കാറ്റുകൾ
സംഘംചേർന്ന് ചതിച്ചുഴി ചുറ്റി
.പശ്ചിമവാതങ്ങൾ വീശുന്നു.
വൃശ്ചികക്കാറ്റേൽക്കാതെ
കാച്ചിൽകിഴങ്ങ്
ഉഷ്ണപുപുണ്ണുമായുള്ള
സുരതം കാത്തുകിടക്കുന്നു.
ഒരിക്കലും മണ്ണിലൊരു
വിത്തു പാകി
മുളപ്പിക്കാൻ കഴിയാതെ
മരിച്ചുപോകാൻ
കാത്തിരിക്കുന്നവരും
ഇമെയിൽ വേഗത്തിൽ
ആശംസാകാർഡിൽ
ഉമ്മകളയക്കാൻ കഴിയാതെ
മരിച്ചുപോയവരും
സമയത്തിന്റെ രണ്ടു
തുലാഭാരത്തട്ടുകളാണു.
ചുവന്ന ലൈറ്റിട്ട ഗതാഗത നിയമത്തിനു താഴെ,
ട്രാഫിക് സിഗ്നലിലെ
ഒരു തുള്ളി
പച്ചവെളിച്ചമായിമാറിയ കാടുകാത്ത്
കിടക്കുകയാണു ഞങ്ങൾ
പണ്ടെന്നോ പുലരിയും
പടിഞ്ഞാറും
ലൈംഗീക പ്രജനനവും
ഉണ്ടാകുന്നതിനു മുൻപ്
പുറപ്പെട്ട സമയത്തെ
കീഴടക്കാൻ തപിപ്പവർ
പുംബീജങ്ങളുടെ
ഘോഷയാത്രയെ
അനുധാവനം ചെയ്യുന്ന
സൂതികർമ്മിണിയുടെ
ബീജഗണിത ജാഗ്രതയിൽ,
സിക്താണ്ടത്തിന്റെ
നിർഗുണപരബ്രഹ്മത്തിൽനിന്നും-
തുടങ്ങിയവർ.
ഭൂമീ..
നിന്റെ വീഥികളിൽ
ഞങ്ങൾ ശരവേഗം പായുകയാണു
ഒരു ഭൂമിപിളർപ്പ്
അതിലൂടെ പേഗൻ വൂഢൂവിന്റെ
മാസ്മരികതക്കൊപ്പം
സീതയും രാഷ്ട്രവും
ഒലിച്ചുപോകുന്നു.
രാഷ്ട്രനഷ്ടം രാമനെ
സൃഷ്ടിക്കുന്നു
സീതാനഷ്ടം പ്രബഞ്ചനഷ്ടം
വരുത്തുന്നു.
ഞങ്ങൾക്ക് രണ്ട് ആകാശങ്ങൾ
ഉണ്ടായിരുന്നു
നീളത്തിലും ഉയരത്തിലും
ദ്വിമാനങ്ങളിലും ത്രിമാനങ്ങളിലും
നിന്റെ ഭാവുകത്വങ്ങളിൽ
രാഗമേഘങ്ങളുടെ
ചതുർമാനങ്ങളും
അനന്തമാനങ്ങളും അറിഞ്ഞു.
ഞങ്ങൾ എത്ര കൃത്യമായാണു
മരിച്ചിരുന്നത്
കൃത്യമായി
ജനിച്ചിരുന്നപോലെ
കാറ്റെല്ലാം മാറിവീശുന്നു.
അകാലത്തിലൊരു മഴ
പരാഗണനഷ്ടം പൊഴിക്കുന്നു.
അഴിക്കടിയിലുണ്ടായ പിളർപ്പിലേക്ക്
തിരയൊലിച്ചുപോയി,
കരകവരാൻ ഒരുകടലും.
ആകാശത്ത് കുഞ്ഞിളം കാറ്റുകൾ
സംഘംചേർന്ന് ചതിച്ചുഴി ചുറ്റി
.പശ്ചിമവാതങ്ങൾ വീശുന്നു.
വൃശ്ചികക്കാറ്റേൽക്കാതെ
കാച്ചിൽകിഴങ്ങ്
ഉഷ്ണപുപുണ്ണുമായുള്ള
സുരതം കാത്തുകിടക്കുന്നു.
ഒരിക്കലും മണ്ണിലൊരു
വിത്തു പാകി
മുളപ്പിക്കാൻ കഴിയാതെ
മരിച്ചുപോകാൻ
കാത്തിരിക്കുന്നവരും
ഇമെയിൽ വേഗത്തിൽ
ആശംസാകാർഡിൽ
ഉമ്മകളയക്കാൻ കഴിയാതെ
മരിച്ചുപോയവരും
സമയത്തിന്റെ രണ്ടു
തുലാഭാരത്തട്ടുകളാണു.
ചുവന്ന ലൈറ്റിട്ട ഗതാഗത നിയമത്തിനു താഴെ,
ട്രാഫിക് സിഗ്നലിലെ
ഒരു തുള്ളി
പച്ചവെളിച്ചമായിമാറിയ കാടുകാത്ത്
കിടക്കുകയാണു ഞങ്ങൾ
2010 ഏപ്രിൽ 9, വെള്ളിയാഴ്‌ച
അസ്ഥിപൊടിഞ്ഞു മണ്ണുണ്ടാകുന്നു
2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച
Love of beauty is taste. The creation of beauty is art--
Ralph Waldo Emerson
Ralph Waldo Emerson
അസ്ഥിപൊടിഞ്ഞു മണ്ണുണ്ടാകുന്നു
////////////////////////////////////////////////////////////////
കുന്ദംകുളത്തുനിന്ന്
ചിറളയം സ്വരൂപത്തേക്ക് നടന്നുപോകുംപോള്‍
തെരുവിലേക്കു വാതില്‍ തുറക്കുന്ന
വീടുകള്‍കാണാം
അവള്‍പോലെ
വെളിച്ചത്തിലേക്കു തുറക്കുന്ന വാതിലുകള്‍.
////////////////////////////////////////////////////////////////
കുന്ദംകുളത്തുനിന്ന്
ചിറളയം സ്വരൂപത്തേക്ക് നടന്നുപോകുംപോള്‍
തെരുവിലേക്കു വാതില്‍ തുറക്കുന്ന
വീടുകള്‍കാണാം
അവള്‍പോലെ
വെളിച്ചത്തിലേക്കു തുറക്കുന്ന വാതിലുകള്‍.
മുരിങ്ങാകായ മുറിക്കാനറിയില്ലാ എന്നു
പറയാന്‍ പോലും
നാണമില്ലായിരുന്നു അവള്‍ക്ക്
അത്രക്കു സ്വാഭാവികമായിരുന്നു അവള്‍
പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്നതുപോലെ.
പറയാന്‍ പോലും
നാണമില്ലായിരുന്നു അവള്‍ക്ക്
അത്രക്കു സ്വാഭാവികമായിരുന്നു അവള്‍
പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്നതുപോലെ.
മുരിങ്ങാകായ പോലെ മെലിഞ്ഞിരുന്നവള്‍
അസ്ഥിക്കൂടം തന്നെ
ഒരു പെണ്‍കുട്ടി ഇത്രക്കു മെലിയുമൊ?
വിവാഹാലോചനകള്‍മുടങ്ങുന്നതിനാല്‍
തടികൂടൂവാനുള്ള മരുന്നു കഴിക്കുന്നുവെന്നും
സാമ്പാറിനു കഷ്ണം അരിയുകയാണെന്നും
വിശേഷം പറഞ്ഞു.
അസ്ഥിക്കൂടം തന്നെ
ഒരു പെണ്‍കുട്ടി ഇത്രക്കു മെലിയുമൊ?
വിവാഹാലോചനകള്‍മുടങ്ങുന്നതിനാല്‍
തടികൂടൂവാനുള്ള മരുന്നു കഴിക്കുന്നുവെന്നും
സാമ്പാറിനു കഷ്ണം അരിയുകയാണെന്നും
വിശേഷം പറഞ്ഞു.
ഒരു ഏപ്രില്‍മേട ഉച്ചക്ക്
മധ്യവേനല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍
അവളെന്റെ അസ്ഥിയില്‍ പിടിച്ചിരുന്നു
വിഷമ വൃത്തത്തില്‍ ഒരു വിഷുവം.
മധ്യവേനല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍
അവളെന്റെ അസ്ഥിയില്‍ പിടിച്ചിരുന്നു
വിഷമ വൃത്തത്തില്‍ ഒരു വിഷുവം.
മേടരാശിമാറിയോ എന്തോ?
എന്നോ എങ്ങിനേയോ
എന്റെ അസ്ഥിയൊക്കെ പൊടിഞ്ഞ്
മണ്ണായി
മണ്ണില്‍ മരവും
മരത്തില്‍ പൂക്കളും
മരത്തിനു കയറാന്‍ വിണ്ണുമുണ്ടായി.
എന്നോ എങ്ങിനേയോ
എന്റെ അസ്ഥിയൊക്കെ പൊടിഞ്ഞ്
മണ്ണായി
മണ്ണില്‍ മരവും
മരത്തില്‍ പൂക്കളും
മരത്തിനു കയറാന്‍ വിണ്ണുമുണ്ടായി.
ഉമ്മറവാതിലില്‍ തൂക്കിയിട്ട;
കസവുവാഴപ്പോള കൊണ്ട്
ഒരു മെലിഞ്ഞ മഞ്ഞക്കണിക്കൊന്ന പൂങ്കുലയെയും
തടിച്ച കണിവെള്ളരിയേയും ചേര്‍ത്തു കെട്ടിയതിന്മേല്‍
തലയിടിച്ചപ്പോള്‍
ഓര്‍ത്തു വീണ്ടുംനിന്നെ
നീ തടിച്ചുവോ? .
കസവുവാഴപ്പോള കൊണ്ട്
ഒരു മെലിഞ്ഞ മഞ്ഞക്കണിക്കൊന്ന പൂങ്കുലയെയും
തടിച്ച കണിവെള്ളരിയേയും ചേര്‍ത്തു കെട്ടിയതിന്മേല്‍
തലയിടിച്ചപ്പോള്‍
ഓര്‍ത്തു വീണ്ടുംനിന്നെ
നീ തടിച്ചുവോ? .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)















