http://jayanedakkat.blogspot.com/

2010, ജനുവരി 23, ശനിയാഴ്‌ച

മയില്‍പ്പീലിയുടെ താള്‍

സ്മിതം
മന്ദസ്മിതം
ദന്തസ്മിതം
നീലദന്ത സ്മിതം.

വിഷം തീണ്‍ടിമരിച്ച
മൂന്നു വിദ്യാര്‍ത്തിനികളുടെയും
ശരീരത്തില്‍
നീലപ്പല്ലു(blue tooth) പാടുകള്‍ ഉണ്ടായിരുന്നു.

ക്ലാസ്സ് മുറിയെ
നീല മുറിയാക്കി
നീലിച്ചുവിറങ്ങലിപ്പിച്ചു മൂന്നു ശരീരങ്ങള്‍.

ദംശനശേഷം
അതെവിടെയാണ് ഒളിച്ചിരിക്കുന്നത്?
ചുവരിലെ സുഷിരങ്ങളിലില്ല
മരബഞ്ചുകളിലെ പലകയടുക്കിലൊ
XB എന്നു തിലകം ചാര്‍ത്തിയ
കറുത്ത ബോര്‍ഡിലോ ഇല്ല.

സൈന്ധ്വവ നാഗരികതയുടെ
ഭൂപടത്തിലും
നടരാജപ്പെട്ടിയിലും
ചോറ്റു പാത്രത്തിലും കണ്ടില്ല
അസംബ്ലിയിലും ഹാജര്‍ പട്ടികയിലും കണ്‍ടില്ല.
സാഹിത്ത്യ സമാജത്തിലും പൂക്കളമല്‍സരത്തിലും
യുവജനൊല്‍സവത്തിലുമില്ല

ഓട്ടോഗ്രഫിലെ,
"പേജില്‍ അവസാനമാണെങ്കിലും
മനസ്സില്‍ ആദ്യമായിരിക്കട്ടെ" എന്നെഴുതിയ
അവസാന പേജിലുമില്ല.

നാരങ്ങമിറ്റാ യിയുടേയും
കാരക്കയുടേയും രന്‍ട് ഇടവേളകളില്‍,
കേട്ടെഴുത്തില്‍,
പെരുക്കല്‍ പട്ടികയില്‍,
'ഇന്ത്യ എന്‍റ്റെ രാജ്യമാണു' എന്നു തുടങ്ങുന്ന
പ്രതിജ്ഞയില്‍,
'ജയ ജയ ജയ ജയ ജയഹെ' എന്നവസാനിക്കുന്ന
ജനഗണ്അ മനയില്‍-
എവിടെയുമില്ല.

തിരഞ്ഞു തിരഞ്ഞു കൊന്‍ടിരിക്കെ
മയില്‍പ്പീലിയുടെ താള്‍ കണ്ടുപിടിച്ചു
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റി
മുന്നൂറു വാക്കില്‍ കവിയാതെ എഴുതിയ
ഉപന്ന്യാസത്തിനിടയില്‍
ഇനിയും പ്രസവിക്കതെ അതു കിടക്കുന്നു
വെയില്‍ കാത്ത്.‍

2010, ജനുവരി 21, വ്യാഴാഴ്‌ച

എനിക്കു എസ് എം എസ് ചയ്യേണ്ട വിലാസം

അരിവാള്‍ ചുറ്റികനക്ഷത്രം
എന്ന വിലാസത്തില്‍
എല്ലാവരും എസ് എം എസ് ചെയ്യണം
അടുത്ത റൗണ്ടില്‍ പാവങ്ങളുടെ പാട്ട്
പാടേണ്ടതുണ്ട്

പണിതവരുടെ പാട്ട് ഇനിയും പാടിയില്ല.
ചര്‍ക്കയില്‍ നൂല്‍ നൂറ്റും
ഞാറു നട്ടും
വിതച്ചും കിളച്ചും
കൊയ്തെടുത്ത പാട്ടുകള്‍,
നീരാമ്പല്‍ പൂക്കളുടെ ഗാനങ്ങള്‍

തൃത്താവിന്റെ ഇലക്കും
ഇ മെയിലിനുമിടയിലെ സമയത്ത്
ഒരു തീവണ്ടി ദുരന്തം പോലെ
കുരുങ്ങിക്കിടന്നപ്പോള്‍ ഊറിക്കൂടിയ പാട്ടുകള്‍,

പി എസ് സി പരീക്ഷയുടെ അന്ന്
ശ്ക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലെ ബഹളത്തില്‍ പെട്ട്
ഞരിഞ്ഞമര്‍ന്ന ഒരു പാട്ട് ഞാന്‍ പിടിച്ചെടുത്തിട്ടുണ്ട്
മുഷ്ട്ടിക്കുള്ളിലെ മിന്നാമിനുങ്ങുപോലെ
ആരും കാണാതെ ഒരു കൊച്ചു ഇരുട്ടില്‍
അത് പ്രകാശിക്കുന്നുണ്ട്
എത്രയും വേഗം ഒരു വെളുത്ത കുപ്പിയിലേക്കു ഇടേണ്ടതുണ്ട്
ഈ കൊടും തിരക്കില്‍‍‍
തുളസിക്കു വെള്ളമൊഴിക്കാന്‍
ശക്തി തരണമേ ഏന്നായിരുന്നു
ആ പാട്ട്

മിനുക്കു ചട്ടുകമേന്തിയ
സിമന്റുപണിക്കാര്‍ പാടിയ പാട്ടാണത്.

നീലകാലങ്ങള്‍

ഒരു പ്രത്യേക സാമ്പത്തിക മേഖലയുടെ-
കാലമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടു
നീലച്ചദങ്ങല്‍ മരു ഉഷ്ണത്തില്‍
പൂത്തുമദിക്കുകയാണു.
ചുട്ടുപഴുത്താല്‍ മാത്രം പഴുക്കുന്ന പഴങ്ങള്‍
തീക്കട്ടപോലെ തിളങ്ങുന്നു.
ഉഷ്ണത്തിനായി തപസ്സുചെയ്യുന്ന
ഒരു ഇടവും കുറെ ചെടികളൂടെയും കാലം.
ഒരിടത്ത്
മഴപെയ്തുപെയ്തു തണുപ്പിച്ചാല്‍‍മാത്രം
പൂക്കുന്ന വമന്തമുണ്ടു,
ഓണമുണ്ടാകാന്‍ തക്കവണ്ണം
കര്‍‍ക്കിടകം കടുത്തുപെയ്യുന്നിടം
അവിടെ
മഴയോലകള്‍ വകഞ്ഞുമാറ്റി
മരങ്ങളും വിശ്വാസങ്ങളൂം പിഴുതുമാറ്റി-
തളംകെട്ടി നിര്‍‍ത്തിയിടത്ത്
നീരാവിക്കുളിയും ശീതളപാനീയവുമുണ്ട്.

നീലം
മിനുമിനുത്ത നീലം
ഒരുനുള്ളു നീലം മുക്കിയ ശുഭ്ര വസ്ത്രം
വെള്ള വലിച്ച,
കുട്ടാടന്‍ പാടത്തെ
കടച്ചേറുകൊണ്ടൂണ്ടാക്കിയ ഇഷ്ടിക ചുമര്‍
നീലം മുക്കിയിരുന്ന കാലം
നീല ഭൃംഗങ്ങള്‍വട്ടമിട്ടു പറക്കുന്നുണ്ട്
ഋതുനിവൃത്തിയായ ചെടികളാനെന്നറിയാതെ
ഋതുക്കളൊന്നും സന്ദര്‍ശിച്ചിട്ടില്ലാത്ത
സാധ്വികളുടെ താഴ്വാരത്തില്‍
നന്ത്യാര്‍വട്ടം നീലഭങ്ങളെ കാത്തിരുന്ന കാലം.
സാമ്പത്തിക മന്ദ്യകാലത്ത്
പ്രണയവും ഷോപ്പിങ്ങ്മാളുകളും
ആക്ക്വ്വേറിയങ്ങളെ പോലെ
അതില്‍
പൂച്ചൂടി, ഗപ്പി,ഗൗരാമി,ഗോള്‍ഡ്ഫിഷ്
ബ്രാലു പാറ്റിയ ചെമ്പട
ഇരകോര്‍ത്ത
നിയോണ്‍
ചൂണ്ട്ല്‍കൊളുത്തുകള്‍.
നീലനീരജദളങ്ങളും വ്ലോഗുകളും
തുന്നിയ കടിപ്രദേശം
ഉടഞ്ഞാണില്‍
നയതന്ത്രജ്ഞതയുടെയും സാംങ്കേതികയുടെയും
പരസ്യം പതിച്ചുകൊണ്ടുള്ള
പ്രകോപനപരമായ അന്നനട.
വിശാലവിപണിയുടെയും
സാമ്പത്തിക താല്പ്പര്യങ്ങളുടെയും
കടിഞ്ഞാണുള്ള സമരസകാലം.