http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അവൾ ദേവി



2002

എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു പെണ്കുട്ടിയാണ്
എനിക്കെന്നെ നഷ്ടപെടാതെ ഇപ്പോഴും സംരക്ഷിക്കുന്നത്
മനസ്സിലാകാത്ത പാഠഭാഗങ്ങളിൽ നിന്നും
മനസ്സ് പറന്നു പോകുമ്പോൾ
ഒരു നോട്ടംകൊണ്ടെന്നെ ഉണർത്തിയിട്ടുണ്ട്
അലച്ചിലുകൾ അവസാനിപ്പിച്ച് അടങ്ങിയിരിക്കുന്നതും
പഠനത്തിലേക്ക് തിരിച്ചുവരുന്നതും
കവിതയെഴുതുന്നതും
നോട്ടം കൊണ്ടാണ് .
അവൾ എവിടെയാണെന്നറിയില്ല
കണ്ണുകളെന്നെ എല്ലായ്പ്പോഴും പിന്തുടരുന്നു .

അവളുടെ മേൽച്ചുണ്ടിൽ ഉങ്ങിൻ പൂന്തേനാണെന്നും
 കീഴ്ചുണ്ടിൽ തേക്കിൻ പൂന്തേനാണെന്നും
അവളിൽ നിറയെ പൂമ്പൊടിയാണെന്നും
 നൃത്തം ഴിഞ്ഞു വരുന്ന തെനീച്ചക്കൂട്ടം  പറഞ്ഞു

  തെനെടുക്കാനായി ചൂട്ടുമായി ചെന്നപ്പോൾ റാണി പറഞ്ഞു,
 തേൻ ശേരിക്കൽ മാത്രമല്ല പരാഗണം നടത്തലും ചെയ്യണമെന്ന്   
അതുകൊണ്ടിനി മുതൽ ചെടികൾ നട്ടുകൊള്ളണമെന്നും ,
അവളുടെ കണ്ണുകൾ പ്രകാശത്തിന്റെതാണെന്നും
ശബ്ദത്തിൽ സംഗീതമാണെന്നും
അവൾ നോക്കുമ്പോൾ ആർദ്രമാകുമെന്നും
അവളെ ഓർത്തുകൊണ്ടേയിരിക്കുമെന്നും
 അവർ  ദേവിയാണെന്നും

അക്കപ്പേര്



 ഞാൻ എന്ന് പറഞ്ഞു തുടങ്ങാൻ ഭയമാകുന്നു.
അതുകൊണ്ടാണ് 9995021357 എന്ന പേര്
ഇപ്പോൾ എല്ലാ കവിതകളും അവസാനിക്കുന്നത്
അക്കത്തി തുടങ്ങുന്ന അക്കപ്പെരിലാണ് .
ചില കാര്യങ്ങളും ചിലരും
നമ്മിൽ കല്പിചച്ചുപോയിട്ടുണ്ട്
അതു കൊണ്ട് നാം ശിലാഫലകങ്ങൾ തിരഞ്ഞ്,
സ്മാരകശിലകൾ  തിരഞ്ഞ്
ശിലായുഗത്തിലേക്ക്പോകുന്നു.
എന്നാലും ചില സ്മരണകൾ ഇരച്ചോട്ടെ.
കൂട്ടുങ്ങലിൽനിന്നു പോന്നാനിക്കുള്ള  വണ്ടി കയറി
അത്താണിയിൽ ഇറങ്ങി
പടിഞ്ഞാട്ടു നടന്നാൽ മുട്ടിലിലെത്താം
അവിടെ മുട്ടിപ്പാലത്തിനപ്പുറം ആദ്യത്തെ
ഒടുവീട്
ആരോടും ചോദിച്ചാലും പരഞ്ഞുത്തരും
അല്ലെങ്കിൽ വേണ്ട
9995021357 എന്ന നമ്പറി
വിളിച്ചാൽ മതി
ആരോടും ചോദിക്കേണ്ട
ആരും പറയേണ്ട
ആരെയും ബുദ്ധിമുട്ടിക്കേണ്ട
അതുകൊണ്ട് ഞാൻ
കൂട്ടുങ്ങലിൽ നിന്നു വേര്പെട്ടു
അത്താണി അറിയാതെ 
പടിഞ്ഞാറു കാണാതെ 
മുട്ടിലും മുട്ടിപ്പാലവും മറന്ന്
എല്ലാം മറന്നൊരു നമ്പര് 9995021357

ശബ്ധചിത്രം


014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച
ശബ്ധചിത്രം
////////////////////////////////////////

എത്തം 
എത്തണ്ടാക്കരുത്
മുണ്ടാം കായ കയ്ക്കും
മധുരിക്കുന്ന ശബ്ധമുണ്ട്
തീർച്ചയായും
ചൂണ്ടുവിരൽ മുക്കി
നാവിൻ തുമ്പിൽ
തൊട്ടാൽ മധുരിക്കും
'ശ് 'എന്ന് ശബ്ധമുണ്ട്
'ശ്വാസം'എന്നും ശബ്ധമുണ്ട്
തണുപ്പിനു
ശബ്ധമുള്ളതുപോലെ
പ്രണയത്തിനും
അതിന്റേതായ ശബ്ധമുണ്ട്
നിശബ്ധതക്ക്
ശബ്ധമുള്ളത് പോലെ
വിത്തിൽ മുളപോട്ടുന്നത്
ഒരു ശബ്ധതോടെയാണ്
കേട്ട ശബ്ദങ്ങൾ
കേൾവിക്കാരുടെ
പരിമിതികളിൽപ്പെട്ടു
ഞെരുങ്ങി വികൃതമായിട്ടുണ്ട്
കേൾക്കാത്ത ശബ്ദങ്ങൾ
വളരെ കൂടുതലാണെങ്കിലും
കുറഞ്ഞുവരുന്നുണ്ട്
ആവർത്തിച്ചാലും
ഉച്ചംകൂട്ടിയാലും
ശബ്ദം ശ്രദ്ധിക്കപ്പെടുമെന്ന
ധാരണയും മാറിയിട്ടുണ്ട് .
പകരം
ശബ്ദത്തിന്റെ ചിത്രം
വരച്ച്ചുതുടങ്ങിയിട്ടുണ്ട്‌.





2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അശ്ലീലം




കുറെ നാളായി പൂട്ടിയിട്ടൊരു മുറിയിൽ
 60 വൊൽട്ട് ബൾബിന്റെ വെളിച്ചം
 അശ്ലീലം പരത്തുന്നു .
ചിലന്തിയും വലയും നാണിക്കുന്നു .
കടവാവലുകൾ പരിബ്രമിക്കുന്നു.
എലികൾ  പരക്കം പായുന്നു .
പ്രാണികളുടെ സ്വകാര്യ സുഖം തകരുന്നു . 2002

അറിയാഞ്ഞിട്ടല്ല




എനിക്കവളോടുള്ള പ്രണയം
ഇരുളിനെ പോലെയാണ്
നിത്യവും സൂര്യൻ പ്രകാശിച്ചു പോകുനുണ്ട്
മേഘങ്ങൾ ധനുമാസറ്റില് ഉലയുമ്പോൾ
തെളിഞ്ഞ നിലാവുണ്ട്
ചന്ദ്ര കാന്തിയുണ്ട്
വെള്ളാമ്പൽപൂക്കളെ പോലെ താരങ്ങളുണ്ട്
ഒരു സന്തോഷം പോലെയോ വേദന പോലെയോ
ഉരുകിയൊലിച്ചവസാനിക്കുന്ന മെഴുകുതിരി വെളിച്ചമുണ്ട്
പിന്നെയുമെത്രയെത്ര വെലിച്ചങ്ങളാൽ
ഞാൻ ഇരുട്ടിനെ കീഴടക്കുന്നു
എങ്കിലും അനശ്വരമായി 
നിത്യമായ് ഇരുൾ
…………………………………………………………………………………………………..
 ."ഭൂമി  സൂര്യന് ചുറ്റും പ്രദക്ഷിണം വെക്കുകയും
സ്വയം കറങ്ങുകയും ചെയ്യുന്നുണ്ട്  എന്ന് അറിയാഞ്ഞിട്ടല്ല   2003