http://jayanedakkat.blogspot.com/

2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

ജഡപൂജകരോട്

ജഡപൂജകരോട്
------------------------------------
അമൃതവേളയതു
ദേഹാന്തവേളയായ്
വെടിയേറ്റു വീണിരിക്കുന്നു
എഴുത്തുകാരന്‍
പ്രകാശം
ചോരിഞ്ഞിരുന്നതെങ്കിലും 
കാത്തുപൂജിക്കുന്നതെന്തിനീ 

ജഡം ?
നിറയൊഴിഞ്ഞതുപോകും

 വെടിയുണ്ടയേയും
പിളര്‍ന്നതാ സൗമ്യമാം 

ശുഭഭാവന ആശിര്‍വദിക്കുന്നു

ആറാംഭൂത രക്തമാംസശരീരം
നാണിക്കുന്നു നഗ്നതയില്‍
എയ്തുവീഴ്ത്തിയ

ജഡശകലം പോലും
കൊണ്ടുപോകാന്‍ കഴിയാത്തത്ര
അന്ധനായിപോയ

ചോരന്‌ ദയയേ വേണ്ടൂ
അതോ

 രക്തമാസംരുചിക്കണോ?
ഓര്‍ത്തിരുന്നോ 
ആ  നിശ്ചിതൻറെ വാക്കുകള്‍ ?

'മധുരമുള്ളവരേ ...'എന്നു 

തുടങ്ങുന്ന കവിത

ചോദ്യം-
---------
ശാന്തിയുടെ സ്ഥാപന എപ്പോള്‍
ഏതുവിധേനെ നടക്കും ?
ഉത്തരം -
---------
ആത്മാവിനു കോടതി 

ശിക്ഷ വിധിക്കുംപോള്‍

ഗീതം -
--------
ഈ സമയം കേവലമായി
പോയികോണ്ടേയിരിക്കുക 

മാത്രമാണ്,ക്രിയയില്ലാതെ .

ധാരണ -
--------
വെടിയുണ്ടയും വെടിയേറ്റു
 തെറിച്ചുപോയതാണ്
മൃത്യുപൂജകരോടും
 ആത്മാരാമാന്മാരോടും 
പറയണം കവിരാമനാണെന്ന്.

വരദാനം -
----------
വിശ്വപരിധി
കണ്ടുപിടിക്കുന്ന സൂത്രവാക്യം
സൂക്ഷ്മാതിസൂക്ഷ്മാമാണ്
അതിനു പരിധിയില്ല
പ്രാപ്തികളുടെ ചെറിയ ചെറിയ
തെരുവുകളില്‍ കുടുങ്ങി
ഉഷ:സന്ധ്യയില്‍ ഉറങ്ങരുത്

മുദ്രാവാക്യം -
-------------
ഓരോരുത്തരുടെയും വിശേഷതയെ
കണ്ടുകൊണ്ടേ  പോകൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ